Tuesday 13 July 2021

ശ്ലോകം 51 52

ശ്ലോകം 51

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമഃ

ക്ലേശംകൊണ്ടു നിറഞ്ഞ ഈ ലോകത്തിൽ മലഭാണ്ഡമായ ശരീരം ലക്ഷ്യമായ ആത്മസാക്ഷാത്കാരം നേടാൻ ഇടവരാതെ വളരെക്കാലം നിലനിറുത്തി ഞാൻ,  എന്റെത് എന്ന അഭിമാനങ്ങൾക്കു  വഴിതെളിക്കരുത്.
 അനന്തമായ അദ്വൈബ്രഹ്മജ്ഞാനം ഉള്ളിൽ പ്രത്യക്ഷമായി അനുഭവിക്കുന്നതിന് ഈ ജീവിതത്തിൽ ഇനി ഒട്ടും താമസിക്കരുത്.

ശ്ലോകം 52

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍ തത്ത്വമോര്‍ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ബന്ധുക്കൾ,  പണം,  വീട്,  പുത്രൻ,  ഭാര്യ,  ഭർത്താവ് എന്ന്  തുടങ്ങിയ ലോക വിഷയങ്ങളിൽ ഞാൻ എന്റെത് എന്നിങ്ങനെ മമതാ ബദ്ധനായിത്തീരുന്നവന്  ഈ ലോകത്തു  നിറഞ്ഞു നിൽക്കുന്ന ഭഗവത് സാന്നിധ്യം കുരുടനു കാണിക്കുന്ന കണ്ണാടിയിലെ പ്രതിബിംബം അവനു കണ്ടറിയാൻ കഴിയാതിരിക്കുന്നതുപോലെ ഒരിക്കലും അനുഭവിക്കാൻ കഴിയുകയില്ല.

#ബ്രഹ്മശ്രീGബാലകൃഷ്ണൻനായർ

No comments:

Post a Comment